x
ad
Thu, 26 June 2025
ad

ADVERTISEMENT

തടവുകാരുടെ അപ്പീലുകള്‍: ഇ ഫയലിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഹൈക്കോടതി


PUBLISHED: June 26, 2025 11:04 PM IST | UPDATED: June 26, 2025 11:04 PM IST

കൊച്ചി: കേരളത്തിലെ 57 ജയിലുകളില്‍ നിന്നും തടവുകാര്‍ക്ക് അപ്പീലുകളടക്കം സമര്‍പ്പിക്കാനായി ഇ ഫയലിംഗ് സൗകര്യം ഏര്‍പ്പെടുത്തി ഹൈക്കോടതി. നിലവില്‍ പേപ്പര്‍ രൂപത്തില്‍ ജയിലില്‍ നല്‍കുന്ന അപ്പീല്‍ ഹൈക്കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു. തടവുകാരുടെ അപ്പീലുകളുടെയും ഹര്‍ജികളുടെയും അപേക്ഷകളുടെയും ഇഫയലിംഗിന്‍റെ സാധ്യതകള്‍ പരിശോധിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നാണ് ഇ ഫയലിംഗ് സൗകര്യം നടപ്പാക്കിയത്.

പുതിയ സംവിധാനം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന രണ്ടു വ്യത്യസ്ത എസ്ഒപികള്‍ കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും (കെല്‍സ) ഹൈക്കോടതിയിലെ ഐടി ഡയറക്ടറേറ്റും തയാറാക്കിയിട്ടുണ്ട്.

ജയിലുകളില്‍ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ അഭിഭാഷകര്‍, ജയില്‍ വിസിറ്റിംഗ് ലോയേഴ്‌സ്, ഹൈക്കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ കൈമാറല്‍, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവയില്‍ ഏകീകൃത സ്വഭാവം ഉണ്ടാക്കുക എന്നതാണ് കെഎല്‍എസ്എ തയാറാക്കിയ എസ്ഒപിയുടെ ലക്ഷ്യം.

ഹൈക്കോടതി കൈകാര്യം ചെയ്യുന്ന കേസ് മാനേജ്‌മെന്‍റ് സിസ്റ്റത്തില്‍ (സിഎംഎസ്) സംസ്ഥാനത്തെ 57 ജയിലുകളിലും ലോഗിന്‍ ക്രെഡന്‍ഷ്യലുകളുണ്ട്. ചീഫ് ജസ്റ്റീസ് രണ്ട് എസ്ഒപികളും അംഗീകരിക്കുകയും ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ഒപികള്‍ക്കനുസൃതമായി ജയിലുകളില്‍ ഇ ഫയലിംഗ് നടപ്പിലാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

Tags : kerala prisoners kerala high court e-filing

Recent News