ADVERTISEMENT
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെ തള്ളി സിപിഎം. ഡോ.ഹാരിസിന്റേത് പ്രതിപക്ഷത്തിന് ആയുധം നല്കുന്ന പരാമര്‍ശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.
കോവിഡ് സമയത്ത് ലോകം തന്നെ പ്രശംസിച്ച ആരോഗ്യസംവിധാനമാണ് കേരളത്തിന്റേത്. എവിടെയെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ പര്വതീകരിച്ചുകാണിക്കുന്ന മാനസികാവസ്ഥയാണ് ഇത്.
ആരോഗ്യരംഗം പൂര്‍ണമായി തകര്‍ന്നെന്ന് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇതില്‍നിന്ന് പിന്തിരിയണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് ഡോ.ഹാരിസ് പ്രതികരിച്ചു. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്.
വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Dr.haris M V Govindhan CPIM