ADVERTISEMENT
പാലക്കാട്: ആലത്തൂർ ഗായത്രിപ്പുഴ തരൂർ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നിൽ ഭാരതപ്പുഴയിലെ കടവിൽ കണ്ടെത്തി.
കാവശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകൻ പ്രണവാണ് (21) മരിച്ചത്. ആലത്തൂർ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബികോം അവസാനവർഷ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് നാലിന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന് അൻപത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ചരാവിലെയാണ് മൃതദേഹം കണ്ടത്.
പ്രണവിനായി കരിങ്കുളങ്ങര-കുരുത്തിക്കോട് തടയണകളിൽ ദുരന്തനിവാരണ സേന, സ്കൂബാ ടീം എന്നിവ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കവേയാണ് പട്ടാമ്പിയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രണവിന്റെ അടുത്തബന്ധുവായ വിനോദും അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പട്ടാമ്പി താലൂക്കാശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
Tags :