ADVERTISEMENT
ഭരണഘടനയ്ക്കു പുറത്തുള്ള കൊടി കണ്ടാൽ
ഇറങ്ങിപ്പോകാൻ മാത്രമേ മന്ത്രിക്കു കഴിയൂവെന്ന്
ഗവർണറോടു മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടനയ്ക്കു പുറത്തുള്ള കൊടിയും ചിഹ്നവും കണ്ടാൽ പ്രോട്ടോകോൾ ലംഘിച്ച് ഇറങ്ങിപ്പോകാൻ മാത്രമേ ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്കു കഴിയുകയുള്ളുവെന്നു ഗവർണർ ആർ.വി. അർലേക്കറോടു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിളക്കു കൊളുത്താതെ ഇറങ്ങിപ്പോയ മന്ത്രി വി. ശിവൻകുട്ടിയുടെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന ഗവർണർ ആർ.വി. അർലേക്കറിന്റെ കത്തിനാണ് മുഖ്യമന്ത്രി ഗവർണർക്കു മറുപടി നൽകിയത്.
ഭരണഘടനാ ബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് രാജ്ഭവനിൽ അങ്ങനെ മാത്രമേ പെരുമാറാൻ കഴിയൂ. ഇത്തരം അവസരത്തിൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതു മാത്രമേ ഇവിടെയും സംഭവിച്ചിട്ടുള്ളു- മറുപടിയിൽ പറയുന്നു.