ADVERTISEMENT
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരെ പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതിയുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പോലീസും ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വഴങ്ങിയില്ല. പ്രതിഷേധവുമായി സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.
സ്ഥലത്ത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
Tags :