x
ad
Fri, 27 June 2025
ad

ADVERTISEMENT

വി.എ. അരുൺ കുമാറിന്‍റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വെബ് ഡെസ്‌ക്
PUBLISHED: June 27, 2025 08:33 PM IST | UPDATED: June 27, 2025 08:33 PM IST

കൊച്ചി : ഐഎച്ച്ആർഡി താൽക്കാലിക ഡയറക്ടർ പദവിയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകൻ വി.എ. അരുൺകുമാറിന്‍റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അരുൺകുമാറിന്‍റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്‍റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്‍റെ ഹർജിയിലാണ് കോടതി ഉത്തരവ്.ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

യുജിസി മാനദണ്ഡ പ്രകാരം ഏഴ് വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags :

Recent News