ADVERTISEMENT
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്ര പരിസരത്തു മദ്യപിച്ചു ലക്കു കെട്ടുനിന്ന മോഷ്ടാവിനെ പൂജാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. പോത്തൻകോട് കണിയാപുരം സ്വദേശി ഷെബിൻ (45)ആണ് പിടിയിലായത്.
നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. കാട്ടാക്കട പൊട്ടൻങ്കാവ് ധർമശാസ്താ ക്ഷേത്രം, എതിർവശത്തെ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണു മോഷണം നടന്നത്. ക്ഷേത്ര മുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിച്ചുവരുന്നു.രണ്ടിടങ്ങളിലും ഗേറ്റിലെ പൂട്ടു തകർത്താണ് കള്ളൻ അകത്തു കടന്നത്.
ധർമശാസ്താക്ഷേത്രത്തി ൽ ഗേറ്റും നാലമ്പല വാതിലിലെ പൂട്ടും തകർത്തു. ശാസ്താവ്, ഗണപതി ശ്രീകോവിലൂകളൂടെ പൂട്ടും ഓഫീസിലെയും തിടപള്ളിയിലെയും ഓഫീസിലെയും പൂട്ടുകൾ പൊട്ടിച്ചിത്. ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 4.45ഓടെ പോറ്റി എത്തിയപ്പോളാണ് അകത്തു ആളെക്കണ്ടത്.
തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശാസ്താ ക്ഷേത്ര പരിസരത്ത് ഇരുന്നു മദ്യപിച്ച ശേഷമായിരുന്നു മോഷണം. മദ്യക്കുപ്പി പരിസരത്ത് കിടന്നിരുന്നു. പിടികൂടുമ്പോൾ ഇയാശ്് മദ്യ ലഹരിയിലും ആയിരുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ സിസിടിവിയിൽ ഇയാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
Tags : Theft Trivandrum