ADVERTISEMENT
ചെറുതോണി: ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ കഞ്ഞിക്കുഴിക്ക് സമീപം പ്രഭസിറ്റിയിൽ കലുങ്ക് ഇടിഞ്ഞുതാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത് വാഹന യാത്രികർക്ക് ഭീഷണിയാകുന്നു.
വാഹനയാത്രികർക്ക് ഗർത്തം രൂപപ്പെട്ട കലുങ്കിന് തൊട്ടടുത്ത് എത്തിയാൽ മാത്രമേ ഗർത്തം കാണാൻ സാധിക്കുകയുള്ളുവെന്നതും പ്രതിസന്ധിയാണ്. കലുങ്ക് ഇടിഞ്ഞുതാണ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻപോലും പൊതുമരാമത്ത് അധികൃതർ തയാറായിട്ടില്ല.
പ്രദേശവാസികൾ കുത്തിനാട്ടിയ രണ്ട് മരക്കമ്പ് മാത്രമാണ് അപകട മുന്നറിയിപ്പായി ഇപ്പോഴുള്ളത്.
തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള റോഡ് അടുത്ത നാളിൽ പുതുക്കി പണിതതാണ് . എന്നാൽ 40വർഷം മുൻപ് നിർമിച്ച കലുങ്കിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്താത്തതാണ് ഗർത്തം ഉണ്ടാകു
വാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഭാരവാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിലെ ഗർത്തം രൂപപ്പെട്ട കലുങ്ക് അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Tags :