ADVERTISEMENT
വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ എംഎസ്സി ഗുൽസൺ വിഴിഞ്ഞം തുറമുഖത്തടുത്തു. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് എംഎസ്സി നടത്തുന്ന ജാഡ് സർവീ സിന്റെ ഭാഗമായാണ് കപ്പൽ ഭീമന്റെ വരവ്.
സിംഗപ്പൂരിൽനിന്നു സ്പെയിനിലെ വലൻസിയയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാവിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വാർഫിൽ നങ്കൂരമിട്ടു. 399.9 മീറ്റർ നീളവും 62 മീറ്റർ വീതിയും 16.6 മീറ്റർ ആഴവുമുള്ള മദർഷിപ്പായി ഗുൽസണ് 23,756 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. മൂവായിരത്തോളം കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഇന്നു വൈകുന്നേരത്തോടെ കപ്പൽ തീരം വിടും.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് ആഴ്ചയിൽ രണ്ട് എന്ന തരത്തിൽ എംഎസ്സി വിഴിഞ്ഞത്തുനിന്ന് ജാഡ് സർവീസിന് തുടക്കം കുറിച്ചത്. സർവീസ് വിജയകരമായി തുടരുന്നതിനിടയിലാണു ഗുൽസന്റെ വരവ്. ഐറീന വിഭാഗത്തിൽപ്പെട്ട ചർക്ക് കപ്പലുകൾ കടലിൽ ഇറങ്ങുന്നതിനു മുൻപ് ലോകത്തെ ഒന്നാം നമ്പർ എന്ന പദവിയിലായിരു ഗുൽസൺ.
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ തുടങ്ങിയശേഷം ഇതുവരെ 363 കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞത്തു വന്നു മടങ്ങി. 7.78 ലക്ഷം കണ്ടെയ്നറുകൾ വിജയകരമായി കൈകാര്യം ചെയ്യാനും വിഴിഞ്ഞം അധികൃതർക്കായി.
Tags : MSC Gulson Vizhinjam Trivandrum