ADVERTISEMENT
കൊട്ടിയൂർ: ഓംകാര വിളികളുടെ അകമ്പടിയോടെ തുളസിക്കതിർമൂടിയ സ്വയംഭൂ ശിവലിംഗത്തെ ആലിംഗനം ചെയ്ത് കൊട്ടിയൂർ പെരുമാളിന് പൂജ. കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്.
സ്ഥാനികൻ തറയിൽ കയറിയതോടെ വാദ്യങ്ങളും ഹരി ഓം വിളികളും അക്കരെ സന്നിധാനത്ത് മുഴങ്ങി. തുളസിക്കതിരുകൊണ്ട് പൂജ ചെയ്തശേഷം നമ്പൂതിരിപ്പാട് സ്വയംഭൂവിഗ്രഹത്തെ ആലിംഗനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും നടന്നു.
തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും 26ന് നടക്കും. 30ന് മകം നാളിൽ കലംവരവ് നടക്കും. അന്നേ ദിവസം ഉച്ച ശീവേലി കഴിഞ്ഞാൽ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുണ്ടാകില്ല.
Tags :