ADVERTISEMENT
തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട് വയസുകാരൻ കുറ്റക്കാരനെന്നു കോടതിയുടെ കണ്ടെത്തൽ. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കത്തിൽ വീട്ടിൽ അഫ്സലിനെ ആണ് തിരുവനന്തപുരം പോക്സോ ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
രണ്ടായിരത്തി ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനം നടത്തിയത്.
പ്രോസിക്യൂഷന്റെ എതിർപ്പ് കാരണം പ്രതിക്ക് ജാമ്യം നൽകാതെയാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. കുറ്റംചെയ്തത് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി എന്നാ അപൂർവതകൂടി ഈ കേസിനുണ്ട്.
പേരൂർക്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന വി.സൈജു നാഥ്, ജി അരുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം ഹാജരാക്കിയത്.