ADVERTISEMENT
പെരുമ്പാവൂർ: പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന രണ്ടു പേരെ 14 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടി.
തിരുപ്പൂർ പരപ്പാളയം കുമാരസ്വാമി ലേഔട്ടിൽ സന്തോഷ് (36), പാലക്കാട് കുഴൽമന്ദം ചിതലി മരത്തക്കാട് വീട്ടിൽ രതീഷ് അയ്യപ്പൻ (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മിനി പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി പ്രധാനപാതയിലൂടെ വരികയായിരുന്ന വാഹനംചേലാമറ്റത്ത് വച്ച് പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഊടുവഴിയിലേക്ക് അമിത വേഗതയിൽ പാഞ്ഞു പോവുകയായിരുന്നു. വാഹനം പിന്തുടർന്ന് പോലീസ് സാഹസികമായാണ് പ്രതിക ളെയും വാഹനവും പിടികൂടിയത്.
ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്ക് വാങ്ങി ഇവിടെ 30,000 രൂപയ്ക്കാണ് മറിച്ചു വിറ്റിരുന്നത്. പിക്കപ്പ് വാനിൽ മറ്റ് പെട്ടികൾക്കൊപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു.
ഇടയ്ക്ക് വച്ച് കഞ്ചാവ് പായ്ക്കറ്റ് ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തു ന്നുണ്ട്. പതിവായി കഞ്ചാവ് കടത്തുന്നവരാണ് പ്രതി കളെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ എഎസ്പി ശക്തി സിംഗ് ആര്യ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്ഐ പി.എം. റാസിഖ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാ യിരുന്നത്.
Tags :