x
ad
Wed, 25 June 2025
ad

ADVERTISEMENT

വികസനം കൊതിച്ച് പെരുന്തുരുത്ത് ഗ്രാമം

Biju P Mani
PUBLISHED: June 24, 2025 07:38 AM IST | UPDATED: June 24, 2025 07:38 AM IST

കല്ലറ: പെരുന്തുരുത്ത് ഗ്രാമം വികസനം തേടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ദുരിതമനുഭവിക്കുന്ന ഗ്രാമമാണ് കല്ലറ-ഇടയാഴം റോഡിന് ഇരുവശവുമായുള്ള പെരുന്തുരുത്ത് ഗ്രാമം.

കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് പാലത്തിനും കൊടുതുരുത്ത് പാലത്തിനും ഇടയിലുള്ള 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. മണിയന്തുരുത്ത്, ഉദയംതറ, കൊടുതുരുത്ത്, ചെറുതറ എന്നിങ്ങനെ ചെറിയ പ്രദേശങ്ങള്‍ ചേര്‍ന്ന് ഈ മേഖല പെരുന്തുരുത്തെന്നാണ് അറിയപ്പെടുന്നത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇവിടെയുള്ളവരിലധികവും. പാടശേഖരങ്ങളാണിവിടെ കൂടുതലായുള്ളത്. പുഞ്ചക്കൃഷിയാണ് പെരുന്തുരുത്തില്‍ പ്രധാനമായും നടത്തുന്നത്. 1,000 ഏക്കറോളം പ്രദേശത്താണ് കൃഷി നടക്കുന്നത്. പാടശേഖരത്തേക്കുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കര്‍ഷകരെ വലയ്ക്കുന്നു. കൊയ്ത്ത് യന്ത്രം പാടത്തേക്ക് എത്തിക്കാന്‍പോലും കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്.

ഫാം റോഡുകളുടെ അഭാവം കര്‍ഷകരുടെ പ്രധാന പ്രതിസന്ധിയാണ്. പല പാടശേഖരങ്ങളും പ്രധാന റോഡില്‍നിന്ന് മാറി ദൂരെയായതിനാല്‍ നെല്ല് സംഭരണ സമയത്ത് മില്ലുകാര്‍ കിഴിവിന്‍റെ പേരില്‍ ഇവിടത്തെ കര്‍ഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യമാണുള്ളത്.

മണിയന്തുരുത്ത്, പെരുന്തുരുത്ത് കടവ്, പറവന്തുരുത്ത് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതാണ് പെരുന്തുരുത്തുകാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ശൗചാലയ മാലിന്യമടക്കമുള്ളവയാണ് ഇവിടെ തള്ളുന്നത്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാടശേഖരങ്ങളിലേക്ക് തള്ളിയിട്ട് പോവുകയാണ് പതിവ്. കാമറ ഇല്ലാത്ത മേഖലകളിലാണ് ഇത്തരം പ്രവൃത്തികള്‍ അധികവും ഉണ്ടാകുന്നത്. അടുത്തകാലത്തും കൊല്ലത്തെ അറവുശാലകളില്‍നിന്നുള്ള മാലിന്യം മണിയന്തുരുത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പിടികൂടിയ സംഭവമുണ്ടായിരുന്നു.

മണിയന്തുരുത്ത്, ഉദയംതറ, ചെറുതറ എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെള്ള പ്രതിസന്ധിയാണ്. പൈപ്പു ലൈനുകളും പൈപ്പുകളുമെല്ലാം മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും വെള്ളം വലപ്പോഴും മാത്രമേ ഇവിടെ കിട്ടുന്നുള്ളൂ. പെരുന്തുരുത്തില്‍ പലയിടത്തും ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നുമുണ്ട്. കിണറുള്ള വീടുകളില്‍നിന്നാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. പാടത്തിനോടു ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളവും പലയിടത്തും ഉപയോഗശൂന്യമാണ്.

വേനല്‍ക്കാലത്ത് പ്രതിസന്ധി രൂക്ഷമാവും. പെരുന്തുരുത്ത് പ്രദേശത്തിനു ചുറ്റുമുള്ള കെവി കനാല്‍, മുടക്കാലി തോട്, പറിച്ചകരി, മണിയന്തുരുത്ത് തോട് തുടങ്ങിയവ പോളയും പായലും നിറഞ്ഞു കിടക്കുകയാണ്. ചെറുവള്ളങ്ങള്‍ക്കുപോലും തോടുകളിലൂടെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പോളയും പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. ഉള്‍നാടന്‍ ജലഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. തോടുകള്‍ക്കു കുറുകെ പുല്ലിന് മുകളിലൂടെ നടന്നു പോകാവുന്ന നിലയാണുള്ളത്.

Tags :

Recent News