x
ad
Sun, 29 June 2025
ad

ADVERTISEMENT

കേരളത്തിന്‍റെ തീരങ്ങളില്‍ ഖനനം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല


PUBLISHED: June 29, 2025 09:43 PM IST | UPDATED: June 29, 2025 09:43 PM IST

കൊച്ചി: കേരള തീരങ്ങളില്‍ ഒരു കാരണവശാലും യാതൊരുവിധത്തിലുള്ള ഖനനവും നടത്താന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. അഖില കേരള ധീവര സഭ 19 -ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ, യുവജന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ ഖനനവും കരിമണല്‍ ഖനനവും മത്സ്യത്തൊഴിലാളിയെ പ്രതിസന്ധിയിലാക്കുന്നതാണ്. ബ്ലൂ ഇക്കോണമിയെന്നു പറഞ്ഞ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി വിദേശ ട്രോളറുകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കടലിലെ മത്സ്യസമ്പത്ത് ഖനനം ചെയ്യാനുളള വ്യവസ്ഥ ഇല്ലാതാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


കപ്പല്‍ തകര്‍ന്നാലും തിമിംഗലം ചത്താലും പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളാണ്. കടലാക്രമണവും തീരശോഷണവും മൂലം കാലങ്ങളായി മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായ പ്രതിസന്ധിയിലാണ്. കടലില്‍ മത്സ്യലഭ്യത കുറയുന്നു. കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനങ്ങളില്ല.


മത്സ്യത്തൊഴിലാളികള്‍ക്കായി രൂപീകരിച്ച കടാശ്വാസ കമ്മീഷന്‍ നോക്കുകുത്തിയായി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ധീവര സഭയുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും പ്രശ്‌ന പരിഹാരത്തിന് എല്ലാ വിധ സഹായവും ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


മുന്‍ മന്ത്രി എസ്. ശര്‍മ മുഖ്യപ്രഭാഷണം നടത്തി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ എംഎല്‍എ വി. ദിനകരന്‍ അധ്യക്ഷനായി. പ്രബല മുന്നോക്ക, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ഭരണാധികാരവും രാഷ്ട്രീയാധികാരവും നല്‍കുന്നതുപോലെ കേരളത്തിലെ പ്രബലസമുദായമായ ധീവര സമുദായത്തിനും നല്‍കുക, അവഗണന അവസാനിപ്പിക്കുക, ധീവര സമുദായത്തെ പട്ടികജാതിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തുടങ്ങി 30 ലധികം ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തും കലാമേഖലയിലും മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Tags : ramesh chennithala mining

Recent News