x
ad
Fri, 27 June 2025
ad

ADVERTISEMENT

കോൽക്കത്ത ലോ കോളജ് ബലാത്സംഗ കേസ്: മൂന്ന് പേർ അറസ്റ്റിൽ


PUBLISHED: June 27, 2025 07:45 PM IST | UPDATED: June 27, 2025 07:45 PM IST

കോൽക്കത്ത: സൗത്ത് കോൽക്കത്തയിലെ സർക്കാർ ലോ കോളജിനകത്ത് നിയമ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ്വ വിദ്യാർഥിയുമാണ് അറസ്റ്റിലായത്

പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയുടെ മുൻ നേതാവാണ്. മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ബുധനാഴ്ച രാത്രി 7 മണിക്ക് കോളജിലെത്തിയ വിദ്യാർഥിനിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മുറിയിൽ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാലുപിടിച്ചു അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിലുണ്ട്.

യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പോലീസ് കേസെടുത്തത്. കോളജിലെ പൂർവ വിദ്യാർഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags : #kolkatharapecase #arrest

Recent News