ADVERTISEMENT
കോട്ടയം: അടിക്കടി ഉണ്ടാവുന്ന പ്രളയം നിയന്ത്രിക്കാന്‍ വാട്ടര്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍ എന്ന വിഷയത്തില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നദികളിലെയും തോടുകളിലെയും സംഭരണശേഷി പരമാവധി വര്‍ധിപ്പിക്കണം. ചെക്ക് ഡാമുകള്‍ നീരൊഴുക്ക് കുറയുമ്പോള്‍ അടയ്ക്കാനും മഴക്കാലത്ത് തുറന്നു വിടാനും ആവശ്യമായ പ്രോട്ടോകോള്‍ അത്യന്താപേക്ഷിതമാണ്. ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യ വസ്തുക്കളും നീക്കം ചെയ്യുകയും നദികളില്‍ അധികമായി കിടക്കുന്ന മണല്‍ ലേലം ചെയ്തു വിഭവ സമാഹരണം ഉറപ്പാക്കുകയും വേണം.
108 കോടി രൂപയിലേറെ ചെലവഴിച്ച് കിഫ്ബി വഴി നടപ്പാക്കാന്‍ രൂപകൽപന ചെയ്ത വേമ്പനാട്ടുകായല്‍ ശുദ്ധീകരണ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, കെ. അനില്‍കുമാര്‍, കെ. ശ്രീകല, ജോണ്‍ മൈക്കിള്‍, രാജേന്ദ്ര ബാബു, പ്രഫ. പി.സി. വര്‍ഗീസ് എന്നിവര്‍ വിഷയാവതരണം നടത്തി.
Tags :