x
ad
Mon, 23 June 2025
ad

ADVERTISEMENT

ഉപയോഗിക്കാവുന്ന പേരുകള്‍ തന്നാല്‍ ഉപകാരമായേനേ...സെന്‍സര്‍ ബോര്‍ഡിനെതിരേ ബി. ഉണ്ണിക്കൃഷ്ണന്‍


PUBLISHED: June 23, 2025 09:03 AM IST | UPDATED: June 23, 2025 09:03 AM IST

പ്രവീണ്‍ നാരായണന്‍റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ‘ജെഎസ്‌കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍.

ജാനകിയെന്ന പേര് ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ജാനകിയെന്ന പേര് പാടില്ലെന്നാണ് നിര്‍ദേശം. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് പറഞ്ഞെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രത്യക്ഷ സമരത്തിന് മടിക്കില്ല. ചിത്രത്തിന്‍റെ സംവിധായകനുമായി സംസാരിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍നിന്ന് രേഖാമൂലം അവര്‍ക്ക് ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസ് ഇന്ന് കിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ പേര് മാറ്റണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നു പറയുന്നത് വിചിത്രമായ കാര്യമാണ്.

നേരത്തേ സംവിധായകന്‍ പത്മകുമാറിന്‍റെ സിനിമയ്ക്കും ഇതേ പ്രശ്‌നം ഉണ്ടായി. അതിലെ കഥാപാത്രവും ജാനകിയാണ്. ജാനകിയും ഏബ്രഹാമും തമ്മിലുള്ള ബന്ധമാണ് കഥ. ഏബ്രഹാമിനെ രാഘവനോ കൃഷ്ണനോ ആക്കുക, അല്ലെങ്കില്‍ ജാനകിയെന്ന പേര് മാറ്റുക എന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

പകരം ചില പേരുകള്‍ അവര്‍ സംവിധായകനോട് നിര്‍ദേശിച്ചു. മതസ്പര്‍ധ ഉണ്ടാക്കാനോ മറ്റേതെങ്കിലും സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കാത്തതിനാല്‍ ആ പേര് താന്‍ പറയുന്നില്ല. അദ്ദേഹം ജാനകിയെ ജയന്തി ആക്കിയ ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.

സെന്‍സര്‍ ബോര്‍ഡിന്‍റെ ഗൈഡ് ലൈനില്‍ ഉപയോഗിക്കാവുന്ന പേരുകള്‍ അടിച്ചു തന്നാല്‍ അത് ഉപകാരമായേനേ. ഹിന്ദു കഥാപാത്രത്തിന് എന്ത് പേരിട്ടാലും അത് ഏതെങ്കിലും ദേവന്‍റെയോ ദേവിയുടെയോ പേര് ആകും.

നാളെ എന്‍റെ പേര് വിഷയമാകുമോ എന്ന് പേടിയുണ്ട്. ജാനകിയെന്ന് പേരിട്ട് ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് ഞാനെഴുതി സംവിധാനം ചെയ്ത ടെലിഫിലിമിന് ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിലോ? എന്തു തന്നെയായാലും രേഖാമൂലമുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്. സംവിധായകനോട് നിയമപരമായി നീങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Tags : bunnikrishnan

Related News